Friday 21 February 2014

ഉമ്മ വിളക്ക്

ഉമ്മ വിളക്ക് 

വെളുപ്പിനേ തുടങ്ങിയതാണ്‌ മഴ. സമയമിപ്പോള്‍പത്തുമണിയായിരിക്കുന്നുപുലര്‍മഴയില്‍ കണ്ണുംനട്ടിരിക്കുകയായിരുന്നു ഞാന്‍.  എവിടെ നിന്നൊക്കെയോ വന്നു ഒന്നായൊഴുകുന്ന മഴത്തുള്ളികള്‍. പിന്നെ ഇഴപിരിക്കാനാവാത്തവിധം അലിഞ്ഞു ചേരുന്നു. ചിലപ്പോള്‍ എവിടെയൊക്കെയോ തട്ടിതടഞ്ഞു വീണ്ടും പല വഴിക്ക് തിരിഞ്ഞു പോവുന്നു. മനുഷ്യബന്ധങ്ങളും ഇങ്ങനെതന്നെയാണ്. പലപ്പോഴും.
"ദാ, ചായ"
ഭാര്യ കടുപ്പത്തിലുള്ള ചായയുമായ് വന്നു.
"അല്ലാ, നിങ്ങള്‍ പോകുന്നില്ലേ?"
"പോണം, ഈ മഴയൊന്നു തോര്‍ന്നിട്ടാകാം എന്ന് കരുതി."
മഴ എത്ര നോക്കിനിന്നാലും മതിവരാത്ത അനുഭൂതിയാണ്. എത്രകേട്ടാലും മടുക്കാത്ത താളമാണതിന്. നോക്കിനോക്കി നില്‍ക്കെ മഴ തോര്‍ന്നു. മുറിയില്‍ ചെന്ന് വസ്ത്രം മാറി. പുറത്തേക്കിറങ്ങുന്നേരം ഭാര്യ വീണ്ടും ഓര്‍മിപ്പിച്ചു.
"ദേ, ..ങ്ങളെ ഉമ്മാനോട് ..ന്റെ അന്വേഷണം പറയാന്‍ മറക്കരുതേ.."
"ഇല്ല, മറക്കാതെ പറഞ്ഞോളാം.."
പടിവാതില്‍ ചാരുന്നതിനിടയില്‍ മറുപടി അവള്‍ കേട്ടോ ആവോ.
          റോഡിന്റെ വശം ചേര്‍ന്ന് നടന്നു. ഞായറാഴ്ച്ചയായതിനാലാവാം റോഡു വിജനമാണ്. ഈ വളവു തിരിഞ്ഞാല്‍ പിന്നെ ഇടവഴിയാണ്. വഴിയിലാകെ ചരല്‍കല്ലുകള്‍ പൊതിര്‍ന്നു കിടക്കുന്നു. മഴ നല്ലത് പോലെ തോര്ന്നിട്ടുണ്ടെങ്കിലും ഇടവഴിയിലെ മരങ്ങള്‍ മഴചാറ്റുന്നുണ്ടായിരുന്നു. നേരെ ചെന്നെത്തുന്നത് നാട്ടിലെ പ്രധാന പള്ളിയിലേക്കാണ്. പള്ളിക്ക് പിറകില്‍ വിശാലമായ പള്ളിക്കാട്. പറങ്ങിമാവുകള്‍ തണലിട്ട വഴിയിലൂടെ ഞാന്‍ നടന്നു. ഉമ്മാന്റെ ഖബറിന്നരികിലെത്തി. നിറം മങ്ങിത്തുടങ്ങിയ മീസാന്‍ കല്ലിനും ഖബറിന് മുകളില്‍ പടര്‍ന്നു നില്‍ക്കുന്ന കള്ളിചെടിക്കും ഒരേ പ്രായം. അന്ന് നട്ട കള്ളിചെടിയുടെ കൊമ്പ് ഇന്ന് പൂത്തുതളിര്‍ത്തു ഒരു തണലായി നില്‍ക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഒരു തണലായി നിന്നതും ഉമ്മയായിരുന്നല്ലോ.
         ആറു മാസം മുമ്പ് ഇതുപോലുള്ള ഒരു തണുത്ത വെളുപ്പാന്‍ കാലത്താണ് ഉമ്മ... നെറ്റിയില്‍ തൊട്ടപ്പോള്‍ അരിച്ചുകയറിയ തണുപ്പ് മനസ്സിന്റെ ആഴത്തിലെവിടെയോ പൊള്ളിച്ചു. ആ നീറ്റല്‍ ഇപ്പോഴും ഒരു കനലായി എരിഞ്ഞുകൊണ്ടിരിക്കുന്നു. ഹൃദയാഘാതമായിരുന്നു. അല്ലെങ്കിലും ഇത്രയധികം നൊമ്പരം ഉള്ളിലടക്കിപ്പിടിച്ചു ജീവിച്ച ഉമ്മാക്ക് ഹൃദയത്തിനല്ലേ അസുഖം വരൂ. ഇന്ന് ഉമ്മ, പ്രശ്നങ്ങളൊന്നുമില്ലാത്ത  ലോകത്ത് ശാന്തമായുറങ്ങുന്നു. ദേ, ഇവിടെത്തന്നെ. ഉമ്മയറിയുന്നുണ്ടോ, ഉമ്മാന്റെ പൊന്നുമോന്‍ ഇതാ ചാരെ വന്നു നില്‍ക്കുന്നു. പണ്ട് വിഷമങ്ങള്‍ വരുമ്പോള്‍ മുകളിലേക്ക് രണ്ടു കയ്യും ഉയര്‍ത്താന്‍ പഠിപ്പിച്ച ഉമ്മ താഴെ ഈ മണ്ണിലുറങ്ങുമ്പോള്‍  കണ്ണുകളെങ്ങിനെ മുകളിലേക്കുയരും? ഉമ്മാക്ക് പൊറുത്തുകൊടുക്കണേ എന്നതിനേക്കാളും ഞാന്‍ പ്രാര്‍ഥിക്കാറുള്ളത് ആ മനസ്സിലുണ്ടായിരുന്ന നന്മയുടെ വെളിച്ചം എന്റെ മനസ്സിലും നിറച്ചു തരണേ പടച്ചവനെ എന്നാണ്. ഉമ്മ, നിങ്ങള്‍ എന്നെ തനിച്ചാക്കിയെന്നു ഒരിക്കലും തോന്നിയിട്ടില്ല. കണ്ണ് നനഞ്ഞു പോവുമെങ്കിലും ഓര്‍ക്കാന്‍ സുഖമുള്ള ഒത്തിരി ഓര്‍മ്മകള്‍ ഉമ്മയെനിക്ക് ബാക്കി വെച്ചിട്ടില്ലേ. പിന്നെ ഉമ്മതന്നെ എന്റെ വലം കയ്യില്‍ ചേര്‍ത്തു വെച്ചുതന്ന എന്റെ ഭാര്യയും. ഉമ്മയോട് പ്രത്യേകം അന്വേഷണം പറഞ്ഞിട്ടുണ്ടവള്‍. അവളാണ് ഇന്നെന്റെ ഭാഗ്യം.
          


          സലാം ചൊല്ലി തിരിച്ചുനടക്കാന്‍ നേരം ഒന്നുകൂടെ തിരിഞ്ഞു നോക്കി. ആ മീസാന്‍ കല്ലിന്റെ മുകളില്‍ നിന്നും ഇമനനയാതെ കണ്ണെടുക്കാന്‍ വല്ലാതെ പണിപെട്ടു. ഇപ്പോള്‍ ഒന്നുപെയ്തു തോര്‍ന്നെയുള്ളൂവെങ്കിലും മേലെ ആകാശത്ത് മേഘം മൂടികെട്ടി നില്‍ക്കുന്നു. തിമിര്‍ത്തുപെയ്യാന്‍  വെമ്പിനില്‍ക്കുന്ന മഴക്കാറിനകത്തു ഉമ്മയുടെ മുഖം തെളിയുന്നുണ്ടോ? ഇല്ല. വെറുതെ ഓരോ തോന്നലാണെല്ലാം. പള്ളിക്കാട്ടില്‍ പടര്‍ന്നു നില്‍ക്കുന്ന മൈലാഞ്ചിച്ചെടികള്‍ വകഞ്ഞുമാറ്റി നടക്കുന്നതിനിടയില്‍ ഒരു മൈലാഞ്ചികൊമ്പ് നെറ്റിയില്‍ കൊണ്ടു. ചെറിയ വേദന തോന്നി. ഈ പള്ളിക്കാട്ടില്‍ ഇത്രയധികം മൈലാഞ്ചിച്ചെടികള്‍ ഉണ്ടായിട്ടും ഒരു പെണ്‍കുട്ടിയും ഈ വഴി വരാത്തതെന്തേ? ഈ മൈലാഞ്ചിയരച്ചു കൈകളിലിട്ടാല്‍ ആ കൈകള്‍ മാത്രമല്ല ചിലപ്പോള്‍ കണ്ണുകളും ചുവന്നേക്കാം. കാരണം, പൊള്ളുന്ന നേരിന്റെ അമ്പു നെഞ്ചില്‍ തറക്കുമ്പോയാണല്ലോ കരഞ്ഞുകലങ്ങി നമ്മുടെ കണ്ണുകള്‍ ചുവന്നു പോകുന്നത്.
പണ്ട് ഉമ്മ പറയുമായിരുന്നു:
"..മ്മളെ ജീവിതത്തിലെ ഏറ്റവും വലിയ നേര് എന്താന്നറിയോ? അത് മരണമാണ്.."
          അതെ, ആ നേരിന്റെ ആഴങ്ങളില്‍ നിന്നാണല്ലോ ഈ മൈലാഞ്ചിച്ചെടികള്‍ മുളച്ചുപൊന്തുന്നത്. കണ്ണും കരളും ചുവന്നുപ്പോകും. ഉമ്മ പറഞ്ഞു തന്ന മരണമെന്ന സത്യത്തിലേക്ക് ആദ്യം നടന്നുപോയത്‌ ഉപ്പയാണ്. ഇപ്പോള്‍ ഉമ്മയും.

******************************************************
          
          വീട്ടില്‍ വന്നു കയറിയതും മഴ തുള്ളിക്കൊരുകുടം പെയ്യാന്‍ തുടങ്ങി. ജൂണ്‍ മാസം തുടങ്ങുന്നേയുള്ളൂ. ഇനിയിപ്പോ എന്നും നിര്‍ത്താത്ത മഴയായിരിക്കും.
"..ങ്ങള് കുടയെടുക്കാതെയാണല്ലേ പോയത്. എടുതുതരാന്‍ ഞാന്‍ മറന്നും പോയി. ഏതായാലും ..ങ്ങക്ക് നല്ല ഭാഗ്യാട്ടോ.. മഴവരുന്നതിന് മുമ്പേ ഇവിടെയെത്തിയില്ലേ.."
"എടീ.., അല്ലെങ്കിലും ലോകത്ത് ഏറ്റവും ഭാഗ്യമുള്ളവന്‍ ഞാന്‍ തന്നെയാ.."
"ആരാ ..ങ്ങളോട് അങ്ങനെ പറഞ്ഞത്..?"
"ആരെങ്കിലും പറയണോ? സ്നേഹം നിറഞ്ഞ ഒരു ഉമ്മാന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞില്ലേ. അതുതന്നെയല്ലേ വലിയ ഭാഗ്യം. ഇനിയുമൊരുപാട് ആ ജന്മം ആ ഉമ്മാന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..."
          ചെറുപ്പം തൊട്ടേ മനസ്സില്‍ കയറിക്കൂടിയ ഒരു  സംശയമുണ്ടായിരുന്നു. ഞാന്‍ ഭാഗ്യവാനാണോ?. സ്കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍ തന്നെയാണ് ആ സംശയത്തിനു വിത്തുപാകിയത്.
"എടാ, നീ നല്ല ഭാഗ്യമുള്ളോനാ.. നോക്കിയേ, നിന്റെ രണ്ടു കണ്‍പുരികങ്ങളുംകൂടിച്ചേര്‍ന്നിട്ടാണ്... പോരാത്തതിന് നഖത്തിന് മുകളില്‍ നിറയെ വെളുത്ത പുള്ളികളുമുണ്ടല്ലോ.."
          പക്ഷെ, എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഗോട്ടി കളിയിലും കണ്ണുപൊത്തിക്കളിയിലും വരെ തോറ്റുതൊപ്പിയിട്ടിരുന്ന ഞാനെങ്ങനെ ഭാഗ്യവാനാകും? ഇതൊക്കെ വെറുതെ പറയുന്നതാകുമോ? ഏതായാലും ഉമ്മയോട് തന്നെ ചോദിക്കാം.
ഈ കഥയൊക്കെ കേട്ടപ്പോള്‍ ഉമ്മ പൊട്ടിച്ചിരിക്കുകയായിരുന്നു.
" മോനെ, ഭാഗ്യമെന്നു പറയുന്നത് പുറമേ കാണാനൊന്നും കഴിയില്ല. അവരതുമിതുമൊക്കെ പറയും.."
ഉമ്മ ആശ്വസിപ്പിച്ചു. എന്നിട്ട് എന്റെ പുറത്തു തടവിയിട്ടു പറഞ്ഞു:
"ഭാഗ്യമുറങ്ങുന്നത് സ്വന്തം മനസ്സിന്റെ നന്മയിലാണ്. എല്ലാം തരുന്നത് പടച്ചോനല്ലേ. ആ പടച്ചോന്‍  മ്മളെ മനസ്സിലെക്കല്ലേ മോനെ നോക്കൂ.."
          പുറത്തിപ്പോഴും മഴ തിമിര്‍ത്തു പെയ്യുകയാണ്. മഴയെത്തുന്നത് പലപ്പോഴും കണ്ണീരിന്റെ നനവോടെയാണ്. പണ്ട് ഇതുപോലൊരു പെരുമഴക്കാലത്താണ് ഉപ്പ മരിച്ചത്. അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. മുക്കുവന്‍ ആയിരുന്നു ഉപ്പ. വെയിലുദിക്കുമ്പോഴേക്കും  പങ്കായവും മീന്‍ വലയുമായ് ഉപ്പ പോകും. ഉമ്മയും ഞാനും അനിയനും രാത്രി വൈകും വരെ ഉപ്പയെയും കാത്തു കോലായിലിരിക്കും. വരുമ്പോള്‍ വലത്തേ കയ്യില്‍ വലിയൊരു മീനും ഇടത്തെ കയ്യില്‍ ഉപ്പയെ പോലെ നീണ്ടു മെലിഞ്ഞ ഒരു ടോര്ച്ചുമുണ്ടാകും. ഇടിയും മിന്നലും മാറി മാറിയെറിഞ്ഞു പെയ്യുന്ന ഒരു മഴക്കാല രാത്രി. അന്ന് പക്ഷെ, ഉപ്പ വന്നത് ഒറ്റക്കല്ലായിരുന്നു. ചൂട്ടിന്റെ വെളിച്ചത്തില്‍ കുറച്ചാളുകളുടെ നിഴലുകളാണ് ആദ്യമെത്തിയത്. മുന്നില്‍ വന്ന അയല്‍വാസി അസീസ്ക്കന്റെ തോളില്‍ കിടക്കുകയായിരുന്നു ഉപ്പ. പിന്നാലെ പത്തോളം നാട്ടുകാരും. ഉപ്പാനെ കോലായിലേക്ക് കിടത്തി.
"കടലിളകിയിരിക്കുകയായിരുന്നു. ഞാന്‍ കുറേ പറഞ്ഞതാ പോണ്ടാന്നു.. കേള്‍ക്കണ്ടേ.. കടലടങ്ങിയപ്പോ കരയില്‍ മരിച്ചുകിടക്കുകയായിരുന്നു.."
വിതുമ്പലോടെയാണ് അസീസ്ക്ക പറഞ്ഞു നിര്‍ത്തിയത്. 
          ഒരു നോട്ടം നോക്കാനേ ആയുള്ളൂ.. കണ്ണുകളില്‍ നിന്ന് ഒരു കടല്‍ തന്നെ ഒഴുകിവരുന്നത്‌ പോലെ. നിന്നനില്‍പ്പില്‍ ഭൂമി തന്റെ ചുറ്റും കറങ്ങുന്ന പോലെ. ഏതോ തിരക്കിനിടയില്‍ ഉപ്പയുടെ ചൂണ്ടുവിരലില്‍ നിന്നും പിടിവിട്ടു ആരവങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയത് പോലെ ഞാന്‍ ഏങ്ങി നിന്നു. ഉമ്മയുടെ ശബ്ദം അടഞ്ഞുപോയത് പോലെ. എന്തൊക്കെയോ പിറുപിറുക്കുന്നു. ഒരുവാക്കും പുറത്തേക്കു കേള്‍ക്കാനാവുന്നില്ല. എന്താണ് സംഭാവിച്ചതെന്നറിയില്ലെങ്കിലും കരഞ്ഞു മൂക്കൊലിപ്പിച്ചു ഒരു മൂലയിലൊതുങ്ങി  നില്‍ക്കുന്ന അനിയന്‍. മേലെ പാകിയ ഓടിന്റെ ചോര്ച്ചയിലൂടെ വെള്ളം ഇറ്റിവീണുകൊണ്ടിരുന്നു. മഴവെള്ളം മയ്യിത്തിന്റെ മുകളില്‍ വീഴാതിരിക്കാന്‍ കുറച്ചു മാറ്റിക്കിടത്തി. ആ വെള്ളം കോരിയെടുക്കാന്‍ ബക്കറ്റും ഒരു കഷ്ണം തുണിയുമായി ഉപ്പയുടെ മയ്യിത്തിനരികില്‍ തേങ്ങിക്കരഞ്ഞു നില്‍ക്കുന്ന എന്നിലെ പത്തുവയസ്സുകാരന്റെ മനസ്സന്നു വല്ലാതെ നീറിയിരുന്നു.
          പിന്നീടങ്ങോട്ട് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  കരഞ്ഞു മൂക്കുതുടച്ചു വീട്ടില്‍ തന്നെ ചുറ്റിപ്പറ്റി നിന്നിരുന്ന ബന്ധുക്കളെ പിന്നീടാ വഴിക്ക് കണ്ടില്ല. മറ്റു വീടുകളില്‍ ജോലിക്ക് പോയി ഉമ്മ ഞങ്ങളെ വളര്‍ത്തി. ജോലി എവിടെയായിരുന്നാലും വൈകിട്ട് ഞങ്ങള്‍ സ്കൂള്‍ വിട്ടു വീട്ടില്‍ വരുമ്പോള്‍ ഉമ്മ അടുക്കളയിലുണ്ടാകുമായിരുന്നു. ഉമ്മയുടെ വിതുമ്പലുകളും നെടുവീര്‍പ്പുകളും മാത്രമായിരുന്നു അന്നേരം അടുക്കളയില്‍ നിന്നുയര്‍ന്നിരുന്നത്. തീക്ക ലിനേക്കാളും ചൂടില്‍ തിളച്ചുമറിഞ്ഞു പുറത്തേക്കു തൂവിയിരുന്നത് ഉമ്മയുടെ മനസ്സ് തന്നെയായിരുന്നു. ദാരിദ്ര്യത്തിന്റെ ഒരു കര്‍ക്കിടക കാലം. നിര്‍ത്താതെ പെയ്യുന്ന വിശപ്പിന്റെ മഴ. അതും ഇല്ലാഴ്മയുടെ ഒത്ത നടുവിലേക്ക്.
          മഴയും വെയിലും ഇണകൂടും നേരം ക്ഷണിക്കാതെ വിരുന്നെത്തുന്ന മഴവില്ല് പോലെ ആ ക്ഷാമകാലമെല്ലാം പതിയെ ക്ഷേമത്തിനു വഴിമാറി. സന്തോഷം കളിയാടിയ ദിനരാത്രങ്ങളായിരുന്നു പിന്നീട്. വീട് പുതുക്കിപ്പണിതു. എനിക്ക് പഠിച്ചു പാസായി ഒരു നല്ല ജോലി ലഭിച്ചത് ഉമ്മയുടെ പ്രാര്‍ത്ഥന ഒന്നുകൊണ്ടു മാത്രമായിരുന്നു. സമയമായപ്പോള്‍ ഉമ്മ തനിക്കുവേണ്ടി ഒരു പെണ്‍കുട്ടിയെയും ചൂണ്ടിക്കാണിച്ചു തന്നു. നന്മ നിറഞ്ഞ ഒരു ഭാര്യ.

******************************************************

"അയ്യേ.. ങ്ങളെന്താ കരയുകയാണോ..?"
ഭാര്യയാണ്. ഞാന്‍ കണ്ണീര്‍ തുടച്ചുകളഞ്ഞു.
"ഏയ്‌ ഒന്നുല്ല്യ. കണ്ണിലെന്തോ കരടു പോയതാണ്.."
"എന്നോടെന്തിനാ കള്ളം പറയുന്നേ.., ..നിക്കറിയാം ങ്ങള്‍ ഉമ്മാനെ പറ്റി ചിന്തിച്ചിരിക്കുകയായിരുന്നല്ലേ.. ങ്ങളിങ്ങനെ വിഷമിച്ചിരുന്നാല്‍ മരിച്ചവര്‍ തിരിച്ചു വരോ..?"
          അറിയാം.. പക്ഷെ നമ്മെ തനിച്ചാക്കിപ്പോകുന്നവര്‍ ഇടയ്ക്കെല്ലാം തിരിച്ചുവരാറുണ്ട്. ഇതുപോലെ കനലോടുങ്ങാത്ത ഓര്‍മകളായി. അത് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ഓര്‍മ്മക്കൂട്  തുറക്കുമ്പോഴെല്ലാം കണ്ണിലെ കൃഷ്ണമണിയുടെ ആഴങ്ങളില്‍ നിന്നും ഒരു കണ്ണീര്‍ത്തുള്ളി പറന്നുപോവും. എന്നിട്ട് അകലെയെവിടെയോ ഒരു നക്ഷത്രമായി മാറും. മറവിയുടെ ഉള്ളിലേക്ക് വീശുന്ന വെളിച്ചമായി ആ നക്ഷത്രമങ്ങിനെ ഉദിച്ചു നില്‍ക്കും.
          മഴയെ കീരിമുറിക്കാനെന്ന പോലെ ശക്തമായ ഒരിടിവെട്ടി. കൂടെ മിന്നലും. കരണ്ടുപോയി. ഇപ്പോഴിങ്ങെനെയാണ്. ഒരു നല്ല മഴ പെയ്യുമ്പോഴേക്കും കരണ്ടുപോകും. ആകാശം മൂടിക്കെട്ടിയിരുന്നു. ഇപ്പോള്‍ റൂമില്‍ കട്ടിയുള്ള ഇരുട്ടാണ്‌.
          ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ചു. അതിന്റെ തിരിനാളം കണ്ടപ്പോഴേക്കും ഓര്‍മ്മകള്‍ പിന്നെയും കൈപിടിച്ച് കൊണ്ടുപോയി. ഇന്നലെകളിലേക്ക്. പണ്ട് കരണ്ട് കണക്ഷന്‍ ലഭിക്കാത്ത സമയത്ത് ഇരുട്ട് വീഴുന്നതിനു മുമ്പേ ഉമ്മ വിളക്ക് കത്തിച്ചു വെക്കും. ചിലപ്പോള്‍ കാറ്റ് വന്നു വിളക്കിലെ വെളിച്ചം കെടുത്തിക്കളയും. അപ്പോള്‍ ഉമ്മ അകത്തുനിന്നും വിളിച്ചു പറയും:
"മോനെ വിളക്ക് കുറച്ചു ഉള്ളിലെക്കെടുത്തുവെക്ക്. എന്നിട്ട് വേറെ രണ്ടു വിളക്ക് കൂടി കത്തിച്ചുവെക്ക്"
ഞാന്‍ ആദ്യത്തെ വിളക്ക് കത്തിച്ചതിനു ശേഷം രണ്ടാമത്തെ വിളക്ക് കത്തിക്കാന്‍ പിന്നെയും തീപ്പെട്ടിയുരച്ചു. അന്നേരം ഉമ്മ എന്നെനോക്കി ചിരിച്ചു. ഒരുപാട് നേരം.
"മോനെ, നീയെന്താ ഈ കാണിക്കുന്നേ.. ഒരു വിളക്കിന്റെ തീയ്യില്‍ നിന്നും മറ്റേ വിളക്കെല്ലാം കത്തിച്ചു കൂടെ..?"
          അന്നേരം എന്റെ വിവരക്കേട് ഓര്‍ത്തു ഞാനും ചിരിച്ചു. സൈക്കിളില്‍ നിന്നുവീണ  ചിരി. ആ വാക്കുകളില്‍ നിന്നും എനിക്കൊരുപാട് പഠിക്കാനുണ്ടായിരുന്നു. ഓരോ തിരിനാളവും അടുത്ത വിളക്കിലേക്ക് പകരാനുള്ളതാണ്. അങ്ങിനെയങ്ങിനെ ഒരായിരം വിളക്കുകള്‍ക്കു തെളിച്ചമാകാന്‍ മുനിഞ്ഞു കത്തുന്ന ഒരു തിരിനാളം മതി. ഉമ്മ കാണിച്ചുതന്നത് അതാണ്‌. മറ്റുള്ളവരെ നന്നാക്കാന്‍ പോകുന്നതിനു മുമ്പ് സ്വയം നന്നാവുക. ആ മനസ്സിലെ വെളിച്ചം പിന്നെ ഒരായിരം പേര്‍ കണ്ടുപടിക്കും. ഞാനാദ്യം കണ്ട വെളിച്ചം എന്റെ ഉമ്മയുടെ മനസ്സില്‍ നിന്നുള്ളത് തന്നെയായിരുന്നു. ആ വെളിച്ചത്തിന് ഒരു ആത്മാവുള്ളത് പോലെ തോന്നിയിരുന്നു. അല്ല, ഉണ്ടായിരുന്നു. കേട്ടുപോകുന്നത് വരെ മുനിഞ്ഞുകത്തുന്ന വെള്ളിവെളിച്ചം തന്നെയാണല്ലോ ഏതൊരു തിരിനാത്തിന്റെയും ആത്മാവ്.  
          പുറത്തു മഴ തോര്‍ന്നെന്നു തോന്നുന്നു. ചാരിയിട്ട ജനവാതിലിന്റെ വിടവിലൂടെ വെളിച്ചത്തിന്റെ ഒരു കീര് അരിച്ചെത്തി. വെയിലുദിച്ചതാണ്. നേരിട്ട് കണ്ണിലേക്കു പതിച്ച പ്രകാശം ആദ്യം കണ്ണിനെ വിഷമിപ്പിച്ചുവെങ്കിലും പതിയെ ഒരു കുളിര്‍ കോരിയിട്ടു. പെട്ടെന്ന് കരണ്ടും വന്നു.
"ദേ, ചോറ് ആയിട്ടുണ്ടേ, വരൂ കഴിക്കാം..."
സമയം പോയതറിഞ്ഞില്ല. നേരം ഉച്ചയായിരിക്കുന്നു.
"ദാ വരുന്നൂ.."
          ഇന്നലെകളില്‍ നിന്നിറങ്ങി ഓര്‍മകളുടെ ജനവാതില്‍ വലിച്ചടച്ചു ഇന്നിന്റെ തിരക്കിലേക്ക് ഞാന്‍ വിളികേട്ടു....

--------------------------------------------- മോന്‍സ്
Hakeem Cheruppa -Al khobar - Saudi Arabia

Thursday 13 February 2014

മുൻ പ്രസിഡണ്ടുമാർ

ക്രമനമ്പര്‍മുന്‍ പ്രസിഡന്റുമാരുടെ പേര്കാലാവധി
1വി.എന്‍‍. അബ്ദുള്ള 1956
2പരമേശ്വരന്‍ നമ്പൂതിരി
3എം.പി.നാരായണന്‍ നായര്‍ 1979
4എം.ധര്‍മ്മജന്‍ 1979-1995
5ടി.സരോജിനി 2000-2005
6വി.ബാലകൃഷ്ണന്‍ നായര്‍ 2005

വിവരങ്ങൾക്ക് കടപ്പാട് അഥവാ ശേഖരിച്ചത് http://lsgkerala.in/mavoorpanchayat
.

സ്റ്റാന്റിങ്ങ് കമ്മിറ്റി

സ്റ്റാന്റിംഗ് കമ്മിറ്റി - 2010

പ്രസിഡന്റ്:സി.സുരേഷ്
വൈസ് പ്രസിഡന്റ്‌:വാസന്തി .കെ. സി
സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പര്‍മാര്‍ ‍
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .വാസന്തി .കെ. സിചെയര്‍മാന്‍
2 .വിജയ .കെമെമ്പര്‍
3 .കെ .ഗോപാലന്‍മെമ്പര്‍
4 .നഫീസ .സിമെമ്പര്‍
5 .ലളിതമെമ്പര്‍
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .വളപ്പില്‍ റസാഖ്ചെയര്‍മാന്‍
2 .ശ്രിജ വിമെമ്പര്‍
3 .കെ.ഉസ്മാന്‍മെമ്പര്‍
4 .ദീപ.എംമെമ്പര്‍
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .കെ. വിശാലാക്ഷി ടീച്ചര്‍ചെയര്‍മാന്‍
2 .ഷരീഫ വി കെമെമ്പര്‍
3 .അപ്പുക്കുഞ്ഞന്‍.കെ.എംമെമ്പര്‍
4 .ബാലകൃഷ്ണന്‍മെമ്പര്‍
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .മങ്ങാട്ട് അബ്ദുള് റസാഖ്ചെയര്‍മാന്‍
2 .ഫാത്തിമാ സുഹറമെമ്പര്‍
3 .സി.പി.സുനന്ദമെമ്പര്‍
4 .ശിവദാസന്‍.കെ.ടിമെമ്പര്‍

വിവരങ്ങൾക്ക് കടപ്പാട് അഥവാ ശേഖരിച്ചത് http://lsgkerala.in/mavoorpanchayat
.

ഭരണ സംവിധാനം 2010-2015


,
Ward NoWard NameElected MembersFrontReservation
1MALAPRAMSREEJA VCPI(M)Woman
2VALAYANNOORVIJAYA. KCPI(M)Woman
3CHERUPPASHAREEFA V KMLWoman
4KUTTIKADAVUMANGAT ABDUL RAZAKMLGeneral
5THENGILAKADAVUP FATHIMASUHARAMLWoman
6MECHERIKUNNUK. GOPALANCPI(M)General
7KANNIPARAMBAAPPUKUNHAN.K.MINCGeneral
8ADUVADUK VISALAKSHI TEACHERCPI(M)Woman
9KOTTAKKUNNUNAFEESA .CCPI(M)Woman
10KANIYATHVASANTHY .K. CINDEPENDENTGeneral
11THATHOORPOYILBALAKRISHNANCPI(M)SC
12MAVOORK.USMANMLGeneral
13PARAMMALVALAPPIL RAZAKINCGeneral
14KACHERIKUNNUDEEPA.MINDEPENDENTSC Woman
15KALPPALLYC.SURESHMLGeneral
16AYAMKULAMLALITHACPI(M)Woman
17KIZHAKKE KAYALAMC.P.SUNANDAINCWoman
18MANAKKADUSIVADASAN.K.TCPI(M)General

വിവരങ്ങൾക്ക് കടപ്പാട് അഥവാ ശേഖരിച്ചത് http://lsgkerala.in/mavoorpanchayat
.

ഔദ്യോഗിഗ വിഭാഗം

ക്രമനമ്പര്‍പേര്ഔദ്യോഗിക പദവി
1പത്മ സുന്ദരന്‍ ‍.എം.പിസെക്രട്ടറി
2കെ.സി.രാമചന്ദ്രന്‍ജൂനിയര്‍ സൂപ്രണ്ട്
3സനല്‍കുമാര്‍ .പി.കെ.അക്കൌണ്ടന്റ്
4ബ്രജീഷ്കുമാര്‍ .പി.യു.ഡി ക്ളര്‍ക്ക്
5അബ്ദുള്‍ ഖഫൂര്‍യു.ഡി ക്ളര്‍ക്ക്
6വിജയന്‍ ‍.എം.യു.ഡി ക്ളര്‍ക്ക്
7ജയരാജന്‍ ‍.പിയു.ഡി ക്ളര്‍ക്ക്
8പ്രസീത.എസ്യു.ഡി ക്ളര്‍ക്ക്
9സതീഷ്.കെഎല്‍ .ഡി ക്ളര്‍ക്ക്
10ബിനിഷ്.കെ.പിഎല്‍ .ഡി ക്ളര്‍ക്ക്
11സ്മിത ആര്‍ .എസ്.എല്‍ .ഡി ക്ളര്‍ക്ക്
12മുഹമ്മദ് അബ്ദുള്‍ റഹിമാന്‍എല്‍ .ഡി ക്ളര്‍ക്ക്
13ഷീന.പി.എല്‍ .ഡി ക്ളര്‍ക്ക്
14രാജ് മോഹനന്‍ .എ.ലൈബ്രേറിയന്‍
15രാധ.എം.പ്യൂണ്‍
16രാമചന്ദ്രകുറുപ്പ്.എ.സി.പ്യൂണ്‍
17രാധ.സിസ്വീപ്പര്‍
18ശിവരാജന്‍ ‍.കെസ്വീപ്പര്‍
19ജിതേഷ്.വി.എം.സ്വീപ്പര്‍
20ഫിറോസ് ഖാന്‍കമ്മ്യൂണിറ്റിഹാള്‍ അറ്റന്റര്‍
വിവരങ്ങൾക്ക് കടപ്പാട് അഥവാ ശേഖരിച്ചത് http://lsgkerala.in/mavoorpanchayat
.

പൊതു വിവരങ്ങൾ

ജില്ല
:
കോഴിക്കോട്
ബ്ളോക്ക്     
:
കുന്ദമംഗലം
വിസ്തീര്‍ണ്ണം
:
20.48ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം
:
18

ജനസംഖ്യ
:
26144
പുരുഷന്‍മാര്‍
:
13166
സ്ത്രീകള്‍
:
12978
ജനസാന്ദ്രത
:
1277
സ്ത്രീ : പുരുഷ അനുപാതം
:
986
മൊത്തം സാക്ഷരത
:
92.84
സാക്ഷരത (പുരുഷന്‍മാര്‍)
:
96.38
സാക്ഷരത (സ്ത്രീകള്‍)
:
89.2

മാവൂർ ചരിത്രം 2

ബ്രിട്ടീഷ് ഇന്ത്യയില്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കോഴിക്കോട് പ്രദേശം ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ല. മലബാര്‍ ജില്ലയിലെ കോഴിക്കോട് താലൂക്കില്‍ പെട്ട സ്ഥലമായിരുന്നു മാവൂര്‍ പഞ്ചായത്ത്. ബ്രിട്ടീഷ് ഭരണത്തിനു മുമ്പ് സാമൂതിരിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം. ഇന്നത്തെ മാവൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കണ്ണിപ്പറമ്പ്ദേശവും പാലങ്ങാട് ദേശവും ഉള്‍പ്പെട്ട ഭൂവിഭാഗം കണ്ണിപറമ്പ് പഞ്ചായത്തും ചെറുപുഴക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങളായ ചെറുപ്പ, മണക്കാട് പ്രദേശങ്ങള്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴിലും ബാക്കിപ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഭാഗം മാവൂര്‍ പഞ്ചായത്തുമായാണ് നിലനിന്നിരുന്നത്.ഇന്ന് മാവൂര്‍ അങ്ങാടിനില്‍കുന്ന പ്രദേശം പണ്ട് പുല്‍പറമ്പ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മാവുകള്‍ കൂട്ടമായി തഴച്ചുവളരുന്ന പ്രദേശമായതിനാലാകണം ഈ പ്രദേശത്തിന് മാവൂര്‍ എന്ന പേര് ലഭിച്ചത്. ഇതിന്റെ ദൃഷ്ടാന്തമായി ഇപ്പോഴും മാവൂര്‍ അങ്ങാടിക്കു സമീപവും പള്ളിയോള്‍, കണ്ണിപറമ്പ് ഭാഗങ്ങളിലും മാവൂര്‍ എന്ന പേരിന്റെ ചരിത്രസ്മാരകമായി പടുകൂറ്റന്‍ മാവുകള്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്നതു കാണാം.ഈ പഞ്ചായത്തിലെ പ്രധാന പ്രദേങ്ങളിലെല്ലാം തന്നെ വലിയ നായര്‍-നമ്പൂതിരി-മുസ്ളീം കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ചെറുപ്പ പ്രദേശത്ത് സ്ഥിരമായി അധികാരിയായിരുന്നത് പേരൂര്‍ ഇല്ലത്തെ നമ്പൂതിരിമാരായിരുന്നു.ഈ പ്രദേശം കണ്ണൂര്‍ ജില്ലയിലെ പ്രമുഖ ജന്മികുടുംബമായ ചെപ്പങ്ങോട്ട് ഇല്ലം, സാമൂതിരി രാജവംശത്തിലെ താവഴിയായ കിഴക്കെ കോവിലകം എന്നിവരുടെ ജന്മിത്തത്തിലായിരുന്നു എന്ന് രേഖകളില്‍ കാണുന്നു.കണ്ണിപറമ്പ് ഭാഗത്ത് പേരൂര്‍, കാര്യാട്ട് കുടുംബങ്ങളായിരുന്നു പ്രധാനികള്‍. മാവൂരിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഒരു കണ്ണിയായി നിലനിന്നിരുന്ന ഭൂപ്രദേശത്തെ കണ്ണിപറമ്പ് എന്ന പേര്‍ വിളിക്കാനിടയായി എന്ന് മലബാര്‍ മാന്വുവല്‍ എന്ന ചരിത്ര ഗ്രന്ഥത്തില്‍ കാണുന്നു. മാത്രമല്ല പുരാണ കഥാപാത്രങ്ങളിലെ മഹര്‍ഷിവര്യനായിരുന്ന കണ്വമഹര്‍ഷി ഈ പ്രദേശങ്ങളിലെവിടെയോ മോക്ഷപ്രാപ്തിക്കുവേണ്ടി തപസ്സനുഷ്ഠിച്ചു എന്ന് വിശ്വസിക്കുന്നു. ഈ മഹര്‍ഷിയുടെ പേരിനോടുസാദൃശ്യപ്പെടുത്തി ഈ പ്രദേശത്തിന് കണ്ണിപറമ്പ് എന്ന പേര്‍ ലഭിച്ചു എന്നും പഴമക്കാര്‍ വിശ്വസിക്കുന്നു. മാവൂര്‍-കണ്ണിപറമ്പ് അംശം ദേശത്തില്‍ എടലകുളത്ത് പറമ്പത്ത്, പാലക്കോള്‍, പാലങ്ങാട്, വീട്ടിക്കാട്ട് എന്നീ നമ്പൂതിരി ഇല്ലങ്ങളുടെ ഊരാളന്‍ വകയാണ് കല്‍ച്ചിറ ശ്രീനരസിംഹ മൂര്‍ത്തി ക്ഷേത്രം. നല്ലുവീട്ടില്‍ കുടുംബത്തിന്റെ വകയായി മാവൂര്‍ കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്തായി ഒരു അമ്പലവും, കളരിയും ഉണ്ടായിരുന്നു. ഇത് 1965-70 കാലഘട്ടത്തില്‍ കണിയാത്ത് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.അക്കാലത്ത് ഈ പ്രദേശത്തെ പ്രധാനപ്പെട്ട മുസ്ളീം തറവാട്ടുകാരായിരുന്നു പറമ്പന്‍മാര്‍. മാവൂരിലെ ആദ്യത്തെ മുസ്ളീം ആരാധനാകേന്ദ്രമായിരുന്നു പാറമ്മല്‍ പ്രദേശത്ത് ഇപ്പോഴും സ്ഥിതി ചെയ്യുന്ന കുന്ദമംഗലം പള്ളി. മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി കിഴക്കന്‍ കരകാവില്‍ താലപ്പൊലിക്ക് വെടിപൊട്ടിക്കാനുള്ള അവകാശം ഗുരുക്കന്മാരുടെ പ്രതീകമായി കിഴക്കെ തൊടിക മുസ്ളീം തറവാട്ടുകാര്‍ക്കായിരുന്നു. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള മുഴുവന്‍ പ്രദേശങ്ങളും നടുവിലേത്ത് ഇല്ലം, മഞ്ഞക്കോട്ട് തറവാട്ടുകാര്‍ എന്നിവരുടെ അധീനതയിലായിരുന്നു. സാമൂതിരിരാജാവിന്റെ പടനായകന്‍മാരായിരുന്നു ഇവര്‍ ‍. ഈ കുടുംബത്തില്‍പ്പെട്ടവരെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ തലകാപ്പു നായര്‍ , മൂത്ത നായര്‍ , ഇളയ നായര്‍ ഏറ്റവും പ്രായം കുറഞ്ഞ ആളെ ഉണ്ണിപണിക്കര്‍ എന്നും വിളിച്ചിരുന്നു. പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ജാതീയമായ ഉച്ചനീചത്വങ്ങള്‍ അക്കാലത്ത് നടപ്പിലുണ്ടായിരുന്നു, കോലുകുത്തിയും, ശീലകെട്ടിയും മറ്റും ആയിരുന്നു അക്കാലത്ത് നികുതി ബാക്കി ഈടാക്കിയിരുന്നത്.
വിദ്യാഭ്യാസ ചരിത്രം
ഭൂസ്വത്തുക്കള്‍ അടക്കി വാണിരുന്ന തലകാപ്പുനായര്‍ തന്റെ സ്വന്തം നിലയില്‍ എയിഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തിപ്പോന്നു.ഇതേ കാലത്തിന് അല്‍പശേഷം പുലിയപ്പുറം തറവാടുവകയായി കടുങ്ങോച്ചന്‍ പണിക്കര്‍ അടുവാട് ഒരു എല്‍ ‍.പി.സ്കൂള്‍ സ്ഥാപിച്ചു.എന്നാല്‍ ഇതിനുമുമ്പ് തന്നെ ഈ പഞ്ചായത്തിലെ പഴക്കം ചെന്ന സ്കൂള്‍ ആയി പ്രവര്‍ത്തിച്ചിരുന്നത് കോഴിക്കോട് താലൂക്ക് ബോര്‍ഡിന്റെ കീഴിലുള്ള ലോവര്‍ പ്രൈമറി മാപ്പിള എലിമെന്ററി സ്കൂള്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ മാവൂരിന്റെ ഹൃദയഭാഗത്ത് ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി മാപ്പിള സ്കൂള്‍ ആയി പ്രവര്‍ത്തിച്ചു വരുന്നത്.1915-ലാണ് പഞ്ചായത്തില്‍ ആദ്യമായി ഒരു സ്കൂള്‍ സ്ഥാപിതമായത്. ഡിസ്ട്രിക്ട് താലൂക്ക് ബോര്‍ഡിന് കീഴിലായിരുന്നു ഈ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്കൂളിന്റെ പേര് കോഴിക്കോട് താലൂക്ക് ബോര്‍ഡ് മാപ്പിള ലോവര്‍ എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. മണ്ണനീരിതല കാപ്പു നായരുടെ കീഴില്‍ ഒരു ഹിന്ദു എയിഡഡ് ലോവര്‍ എലിമെന്ററി സ്കൂളും നിലവിലുണ്ടായിരുന്നു.ആ കാലത്തെ പ്രമുഖ അദ്ധ്യാപകര്‍ തട്ടായി രാമന്‍ നായര്‍, കാര്യാട്ട് ഗോവിന്ദന്‍നായര്‍, പുലിയപ്പുറം ഗോവിന്ദന്‍ നായര്‍, മഞ്ഞക്കോട്ട് രാഘവന്‍നായര്‍, സുകുമാരന്‍ എന്നിവരായിരുന്നു. കൂടാതെ എഴുത്താശാനായ മുലത്തുംപാലിയില്‍ ഗോവിന്ദനാശാനും അക്കാലത്തെ ഒരു പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്നു. ക്രമേണ വിദ്യാഭ്യാസരീതിയില്‍ തന്നെ മാറ്റം വന്നു.
വ്യാവസായിക ചരിത്രം
രണ്ടാം പഞ്ചവത്സരപദ്ധതിയുടെ അവസാനപാദത്തില്‍ അന്നത്തെ കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തുകൊണ്ട് മാവൂരില്‍ ബിര്‍ളാ വ്യവസായ ഗ്രൂപ്പിനെ ഒരു വ്യവസായ സംരംഭം സ്ഥാപിക്കാന്‍ ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഭൂമി അക്വയര്‍ ചെയ്യുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മാവൂരിനെ തഴുകുന്ന ചാലിയാറിലെ ജലവും, വടക്കന്‍ കേരളത്തിലെ സമ്പന്നമായ മുളങ്കാടുകളും കമ്പനിയുടെ വരവിന് ആക്കംകൂട്ടി.ഗ്വാളിയോര്‍ റയോണ്‍സ് എന്ന ഈ സ്ഥാപനത്തിന്റെ വരവ് മാവൂരിന്റെ സാമ്പത്തിക സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കി. ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പള്‍പ്പ് ഡിവിഷനും സ്റ്റാപ്പിള്‍ ഫൈബര്‍ ഡിവിഷനും ഇവിടെ മുളയും മറ്റും ഉപയോഗിച്ച് പള്‍പ്പും ഫൈബറും ഉല്‍പ്പാദിപ്പിച്ചിരുന്നു. ഈ വ്യവസായ സ്ഥാപനത്തില്‍ 1963-ല്‍ പള്‍പ്പ് ഉള്‍പ്പാദനം ആരംഭിച്ചു. അന്ന് അവിദഗ്ധ ജോലിക്കാര്‍ക്ക് മാസത്തില്‍ 60 രൂപയും വിദഗ്ധ തൊഴിലാളികള്‍ക്ക് 90 രൂപയും നല്‍കിയിരുന്നു. പള്‍പ്പും, ഫൈബറും നിര്‍മ്മിക്കാനാവശ്യമായ ആസിഡ് അടക്കമുള്ള ചില അസംസ്കൃത പദാര്‍ത്ഥങ്ങളും ഇവിടെ ഉല്‍പ്പാദിപ്പിച്ചിരുന്നു.ഈ വ്യവസായ പ്രദേശത്ത് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെ ജനങ്ങളും താമസിക്കുന്നതിനാല്‍ വിവിധ സംസ്ക്കാരങ്ങളുടെ സംഗമ കേന്ദ്രം കൂടിയായി മാവൂര്‍ മാറി.1985-ല്‍ ആരംഭിച്ച സമരം മൂന്നര വര്‍ഷം നീണ്ടുപോയി. കമ്പനി പൂട്ടിയതിന്റെ ഫലമായി ദുരിതമനുഭവിച്ച 13 തൊഴിലാളികള്‍ ആത്മഹത്യ ചെയ്തു. ഈ സമരത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ സര്‍ക്കാരിനു നിവേദനം നല്‍കുന്നതിനു വേണ്ടി മാവൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പട്ടിണിജാഥ കാല്‍നടയായി നടത്തി. ഇത് തൊഴിലാളിവര്‍ഗ്ഗ സമരരംഗത്ത് അപൂര്‍വമായ സഹന സമരങ്ങളിലൊന്നായിരുന്നു.
ഗതാഗത ചരിത്രം
1962-ല്‍ വന്ന തെങ്ങിലകടവ് പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചതോടെയാണ് ഈ പഞ്ചായത്തില്‍ റോഡുഗതാഗതം ഫലപ്രദമായത്. ആദ്യകാലങ്ങളില്‍ ഗതാഗതത്തിന് ചാലിയാര്‍ വഴിയുള്ള ജലമാര്‍ഗ്ഗമായിരുന്നു ഉപയോഗിച്ചത്. കാര്‍ഷികോല്‍പ്പന്നങ്ങള്‍, കല്ല് തുടങ്ങിയ മറ്റു സാധനങ്ങളും കോഴിക്കോട്ടേക്ക് വിപണനത്തിന് കൊണ്ടുപോയത് ബോട്ട്, തോണി എന്നിവ ഉപയോഗിച്ചായിരുന്നു. കാലങ്ങള്‍ക്കുശേഷം കോഴിക്കോട്ടുനിന്നും തെങ്ങിലകടവ് വരെ ബസ് വന്നപ്പോള്‍ ഇവിടെനിന്നും ആളുകള്‍ നടന്ന് തെങ്ങിലക്കടവില്‍ പോയിയായിരുന്നു ബസ് യാത്ര നടത്തിയത്. പിന്നീട് ബസ്സ് റൂട്ട് മാവൂര്‍ വരെ ദീര്‍ഘിപ്പിച്ചു. ആദ്യമായി ഈ റൂട്ടിലോടിയത് ദേവിപ്രസാദ് എന്ന ബസായിരുന്നു. കണ്ണിപറമ്പ് ശിവക്ഷേത്ര ദര്‍ശനത്തിന് സാമൂതിരിരാജാവ് ഉപയോഗിച്ച നാട്ടുപാതയാണ് ഇപ്പോള്‍ മാങ്കാവ്-കണ്ണിപറമ്പ് റോഡ് എന്ന പേരില്‍ വികസിപ്പിച്ച റോഡ്.
സാംസ്കാരിക ചരിത്രം
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പാലക്കാട്ടുകാരായ ദാമോദരന്‍ നായര്‍ , വാസുദേവന്‍ നായര്‍ തുടങ്ങിയ നാടക ആശാന്‍മാര്‍ ഇവിടെ വരികയും അന്ന് ഈ പ്രദേശത്തുണ്ടായിരുന്ന ഭൂരിപക്ഷം നായര്‍ തറവാടുകളിലെ ചെറുപ്പക്കാരേയും സംഗീതവും, നാടകാഭിനയവും പഠിപ്പിക്കുകയും, പരിപാടികള്‍ വലിയ തറവാടുകളില്‍ മാത്രം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ വയോജന വിദ്യാഭ്യാസരംഗത്ത് സജീവമായ മുന്നറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ പട്ടികജാതിക്കാരെ സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അവര്‍ക്ക് ക്ഷേത്രങ്ങളില്‍ ആരാധന നടത്തുന്നതിനുള്ള അവകാശത്തിനുവേണ്ടിയും പല ആളുകളും പ്രവര്‍ത്തിച്ചിരുന്നു. ഈ പ്രദേശത്തെ ആദ്യത്തെ പൊതു വായനശാലയാണ് പഞ്ചായത്തിന്റെ വകയായി തുടങ്ങിയ വായനശാല. പല സാംസ്കാരിക സമിതികളും ഇടക്കാലത്ത് സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്നങ്കിലും അവയില്‍ പലതും പല കാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചുപോകുകയാണുണ്ടായത്.ഏകദേശം 30 കൊല്ലം മുമ്പ് മാവൂര്‍ പ്രദേശത്തെ യുവജനങ്ങള്‍ ചേര്‍ന്ന് രൂപം കൊടുത്ത ജവഹര്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ളബ് ഇന്ന് വിവിധ രംഗങ്ങളില്‍ വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു.


വിവരങ്ങൾക്ക് കടപ്പാട് അഥവാ ശേഖരിച്ചത് http://lsgkerala.in/mavoorpanchayat
.

Friday 7 February 2014

മാവൂർ ചരിത്രം 1

കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ കുന്ദമംഗലം ബ്ളോക്ക് പരിധിയില്‍ മാവൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മാവൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 20.48 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് ചാത്തമംഗലം പഞ്ചായത്ത്, തെക്ക് വാഴക്കാട്(മലപ്പുറം), പെരുവയല്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് പെരുവയല്‍ പഞ്ചായത്ത്, കിഴക്ക് ചാത്തമംഗലം, വാഴക്കാട്(മലപ്പുറം) പഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിന്റെ 4 വാര്‍ഡുകളിലൂടെ ഒഴുകുന്ന ചെറുപുഴയും 5 വാര്‍ഡുകളുമായി‍ ബന്ധപ്പെട്ടു കൊണ്ടും മലപ്പുറം കോഴിക്കോട് ജില്ലകളെ വേര്‍തിരിക്കുന്നതുമായ ചാലിയാര്‍ പുഴ ബേപ്പൂരില്‍ അറബിക്കടലില്‍ ചേരുന്നു. ചെറുപുഴ പഞ്ചായത്തിന്റെ അമ്പായതൊടിവെച്ച് ചാലിയാറുമായി സന്ധിക്കുന്നു. പഞ്ചായത്തിന് കിഴക്ക്-തെക്ക് ഒഴുകുന്ന ചാലിയാറിന് നടുവിലായി ഊര്‍ക്കടവ് ഭാഗത്ത് പച്ചപ്പോടുകൂടിയ ഒരു തുരുത്ത് സ്ഥിതി ചെയ്യുന്നു. വി.പി.ഗോഹന്‍ എന്ന ഉദ്യോഗസ്ഥന്‍ അക്കാലത്ത് മുളയില്‍ നിന്ന് പള്‍പ്പ് ഉണ്ടാക്കുന്ന വിദ്യ കണ്ടു പിടിച്ചു. 1959-ല്‍ കമ്പനിക്കാവശ്യമായ സ്ഥലമെടുപ്പ് നടത്തി. 1963-ല്‍ ഉല്‍പ്പാദനം ആരംഭിച്ചു. 10000-ത്തിലധികം പേര്‍ അന്ന് തൊഴിലാളികളായി ജോലി ചെയ്തിരുന്നു. കമ്പനിയുടെ വരവോടു കൂടിയാണ് ഒരു സമൂഹമെന്ന നിലയില്‍ ക്രിസ്ത്യാനികള്‍ മാവൂര്‍ പ്രദേശങ്ങളില്‍ എത്തിയത്. പാറമ്മല്‍ ക്രിസ്തുരാജ് ചര്‍ച്ച് ആയിരുന്നു അവരുടെ ആദ്യത്തെ ആരാധനാലയം.മാവൂരിന്റെ സാമ്പത്തിക-സാമൂഹിക സാംസ്കാരിക രംഗത്ത് വമ്പിച്ച മാറ്റങ്ങളുണ്ടാക്കുന്നതിന് ഈ വ്യാവസായിക സ്ഥാപനം കാരണമായി. 1962-ന് അല്‍പ്പം മുമ്പായി കമ്പനിയുടെ ആവശ്യാര്‍ത്ഥം ഇവിടെ വൈദ്യുതി എത്തി. കമ്പനിയുടെ വരവോടെ ഇന്ത്യയുടെ ഭൂപടത്തില്‍ കേരളത്തിന്റെയും മാവൂരിന്റെയും സ്ഥാനം ഉയര്‍ന്നു നിന്നു. ഒന്നോ രണ്ടോ പീടിക മാത്രം ഉണ്ടായിരുന്ന മാവൂര്‍ ഒരു ചെറിയ പട്ടണമായിമാറി. കമ്പനിയുടെ വരവോടെ തെങ്ങിലക്കടവില്‍ പുഴക്ക് പാലം പണിതു. അതിനുമുമ്പ് ചെറുപ്പ വരെയായിരുന്നു ബസ് സര്‍വ്വീസ് ഉണ്ടായിരുന്നത്.

വിവരങ്ങൾക്ക് കടപ്പാട് അഥവാ ശേഖരിച്ചത് http://lsgkerala.in/mavoorpanchayat

M P A യുടെ തുടക്കവും സ്ഥാപിത താല്പര്യങ്ങളും.

M P A സംഘടനയുടെ ആശയവും ആവിശ്യവും ഇന്നത്തെ സ്ഥിതി വിശേഷങ്ങളും M P A Core കമ്മിറ്റി അംഗങ്ങൾ വിശദീകരിക്കുന്ന പംക്തി